കംപ്യൂട്ടർ സെന്‍ററില്‍ സുഹൃത്തിന്‍റെ മകളായ 16 കാരിയെ കടന്നുപിടിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
സുഹൃത്തിന്‍റെ മകളെ ആരുമില്ലാത്ത തക്കം നോക്കി കടന്നുപിടിച്ചു; ബന്ധു അറിഞ്ഞതോടെ പതിനാറുകാരിയെ കുറിച്ച് അപവാദ പ്രചാരണവും;
അമ്പലപ്പുഴ കംപ്യൂട്ടർ സെന്‍ററില്‍ സുഹൃത്തിന്‍റെ മകളായ 16 കാരിയെ കടന്നുപിടിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
അമ്ബലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്ബതാം വാര്‍ഡ് ചിറയില്‍ വീട്ടില്‍ ശ്രീകുമാര്‍ (51)ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ് സംഭവം.
പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ കമ്ബ്യൂട്ടര്‍ സെന്ററിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം സെന്ററില്‍ മറ്റാരുമുണ്ടായിയിരുന്നില്ല. ആരുമില്ലാത്ത തക്കം നോക്കി പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവം ബന്ധുവിനെ അറിയിച്ച കുട്ടിയെക്കുറിച്ച് ഇയാള്‍ പിന്നീട് അപവാദങ്ങള്‍ പ്രചരിപ്പിച്ചു. ഇതിനിടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ പ്രാദേശിക ബിജെപി നേതാക്കന്മാര്‍ ഇടപെട്ടതായും ആരോപണമുയർന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അമ്ബലപ്പുഴ പൊലീസിനു നല്‍കിയ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. അമ്ബലപ്പുഴയിലുള്‍പ്പടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് മുദ്രാ ലോണ്‍ ലഭ്യമാക്കുന്നതുള്‍പ്പടെയുള്ള സേവനങ്ങള്‍ നടത്തിയിരുന്നയാളാണ് ശ്രീകുമാറെന്നും ഇയാള്‍ ബിജെപിയുടെ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണന്നും നാട്ടുകാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.